Wednesday, 25 May 2016

സ്മൈലി o_o

എന്റെ പ്രൊഫൈലില് ഞാഌം ഞാനായിരുന്നു
കാണാമറയത്ത് ഞാന് എന്റെ പ്രൊഫൈല് പിക്കായിരുന്നു
കാണുന്നോർക്ക് ഞാന് വെറും സ്റ്റാറ്റസായിരുന്നു
സൗഹ്യദങ്ങള് ജസ്റ്റ് ഒരു ക്ലിക്കില് ആഡിങ്ങ് ആയിരുന്നു
ലൈക്കടിക്കാന് ചിലർ തനിയെ ബ്രോ ആയിരുന്നു
ചാറ്റിങ്ങില് ഞാന് ചിലരില് മാത്രമായിരുന്നു
ചിലർ പോക്കിങ്ങില് മാത്രമായ് ഞോണ്ടീട്ട് പോകലും
ടൈം ലൈനില് കാണുന്ന ഫേസുകള് ഫേസ്ബുക്കില്
നവയുഗ ജാലകമേ..      പുതുമുഖ പുസ്തകമേ..
 കാണാമറയത്ത് മറയിട്ട ഫേസുകള് പേരുമാറ്റിക്കളി ആയിരുന്നു
മിണ്ടാന് കൊതിക്കും അകത്തള ജീവിതം മിണ്ടാന് വിതുമ്പി കടന്നിരുന്നു
മണ്ടനാകുവാന് പോസ്റ്റാകാന് മറയിട്ടൊളിച്ചിരി
മണ്ടിയാകയാലോ നീ പിന്നെ ഷേർ ചെയ്യും ചിത്രമായ്
കാണാതെ നേരിട്ടു മിണ്ടാതെ പൂവിട്ട പ്രണയ പുഷ്പങ്ങളുമിണ്ടിവിടെ
വാടി കൊഴിയുന്ന യൗവന സ്വപ്നത്തിന് നീർ തുള്ളി വിഴുന്ന സ്ക്രീഌകളും
ചേരുന്ന ചിന്തകള് ചിന്താഗതികള്ക്ക് പൊട്ടിതിളയ്ക്കുവാന് കൂടുന്ന ഗ്രൂപ്പുകളും
ചാഞ്ഞു വീഴുന്ന ചാപല്യ ചിന്തകള് ചീഞ്ഞു പൊങ്ങുന്ന നാറും വിശേഷവും
കൂട്ടുകൂടുന്ന കൂട്ടരില് കൗതുകം എത്ര സൗഹ്യദങ്ങള് നീ വെറും ക്ലിക്കിലൊതുക്കുമ്പോള്
ഇന്നു നിന്റെ ചിരിയും ദുഖഃങ്ങളും നീ നിന്റെ ചാറ്റ് ബോക്സിലെ സ്മൈലിയായ് മാറ്റിടുമ്പോള്
ചിരിക്കാന് മറന്നു പോയ്,കരയാന് മറന്നു പോയ് ചുറ്റും തലയിട്ടു നോക്കാന് മറന്നു പോയി
ഈ ഇളം കാറ്റും മഴയും വെളിച്ചവും നീ തീർത്ത അന്ധകാരത്തില് മറഞ്ഞു നിന്നു
ജീവിത ചിത്രങ്ങള് ജിവചിത്രങ്ങള് നീ നിന്റെ ടാബിലെ കണ്ണില് പരതീടിമ്പോള്
തേടു നീ നിന്നെയീ ഇന്ദ്രജാലച്ചുഴി നിന്നെ ചുഴറ്റി വലിക്കും മുന്നേ

~അഖിലേഷ് ആർ കായംകുളം

Tuesday, 24 May 2016

അനാഥന്‍

പാതിരാവ്‌

ആദ്യമായ് കാണുമ്പോള്

ആദ്യമായ് കാണുമ്പോള്
ആരെന്നറിയാതെ പൂന്തിങ്കളും
നീയും നിലാപുഞ്ചിരി വിടർത്തി
നിലാവിനോരം ഇരുള് ചേർന്ന കോണില് നിന്റെ
പുഞ്ചിരിയില് വിടർന്ന നിലാ,,,
കേട്ടറിഞ്ഞ നിന്നില് ചിരി കഠിനമായ്,എന്
മുന്നിലെന്തേ ഞാഌം നീയും
ആദ്യനോക്കിലും പുഞ്ചിരിയായ്...
ആ ഒരു പുഞ്ചിരിയില് നാം എത്രയോ സ്വപ്ന
സല്ലാപ ശ്രുതിയുണർത്തി
എന്നരികില് നീയെന്ന സത്യത്തില്
കാറ്റില് പൊന് തൂവലായ് എന് മനം
മറ്റൊരു ലോകത്തെ സ്വപ്ന
സുന്ദരിതന് മുടി കാർമുകിലില്
പെയ്തൊരു മഴയില് പ്രണയം
പെയ്യുകയായ്
നിന്നരികിലെങ്കിലും മിണ്ടാന്
കൊതിക്കയും,നിർവാഹമില്ലാതെ
നിന്റെ സമിപ്യമേ അഌഗ്രഹ വർഷമായ്
കണ്ടതും
ഇന്നും ഈ നെഞ്ചില് പെയ്യുന്ന
പ്രണയമേ...ഒരോ വാക്കിലും നോക്കിലും നീ
ഇന്നുമെന്നിലെ പുതുമയായ്
എന്റെ നെഞ്ചിലിരമ്പുന്ന
സ്വപ്നങ്ങളെല്ലാം നിന്റെ
മാത്രം നിന്നെ മാത്രമായ്....

---Akhilesh R Kayamkulam ~~~

അന്ധകാരം

അന്ധകാരം
 
കാലത്തിനൊപ്പം കാലത്ത് 
കണ്ണടച്ചന്ധകാരം നിറഞ്ഞു
 ഇരുട്ടായീരുന്നു കൂരിരുട്ടായിരുന്നു
 ഞാനെന്റെ കണ്ണു തെല്ലൊന്നടച്ചിടുമ്പോള്
 ഇരുട്ടല്ലേ മുഖ്യന്,ഞാനൊന്ന് കണ്ണടച്ചാലുമെന്‍
 സന്തതസഹചാരി സ്വന്തമെന്ന് കരുതിയ നിഴലും
 നീ ഈ എന്നെ മറയാക്കി നിന്നതല്ലേ 
പൊരിവെയിലത്തും പിടിവിടാതെ പിന്തുടരുമെന് 
നിഴലിനെ അന്ധതയില് ഞാന് കാണുന്നതെങ്ങനെ
 കണ്ണടച്ചിരുട്ടാക്കി അകകണ്ണില് കാണുവാന്
 അത്രയേറെ വെളിച്ചമില്ലീനെഞ്ചില് 
വെളിച്ചത്തെ സ്നേഹിച്ചോർ പിന്നീട്.
. ഇരുട്ടിന്റെ ഏകാന്തതതെ തേടി 
ശാന്തം നീ സ്വസ്തം നീ
 നിന്റെ നിഴലിനെ, ഏകാന്തതയെ പ്രണയിക്കുകില്


Akhilesh R kayamkulam~

******* To കാഞ്ചന *******



പുതുമഴയെ നിനക്കായി മാത്രം
 ഒരു വേനലും പുലരികളും,രാവും
 ഏകാന്തതയുടെ പടവുകളും,കനല് നോവുകളും
 നിന്റെ വരവിനായ് കാത്തു നില്ക്കെ..
 ഒടുവിലൊരു കുളിർമഴ പെയ്തൊരീ രാവില്
 ഭൂതകാലം കവർന്നെടുത്തൊരീ മഴ
 എന് പ്രിയതരേ കാഞ്ചനേ.. 
ഈ വരികള് നിനക്കായ് കുറിച്ചിടട്ടെ.. 
എത്ര മനോഹര സ്വപ്ങ്ങള് നെയ്തു നീ
 ഇത്രയേറെ മനോഹരമാക്കി നീ..
 എത്രയേറെ അകലെ നീ എങ്കിലും 
അത്രയേറെ ഞാന് നിന്നെ അറിവതും
 ഇത്രയേറെ നീ സ്നേഹം ചൊരിയുമ്പോള് 
അത്രയേറെ ഞാന് നിന്നിലലിവതും
 ഒടുവിലൊരു സ്വപ്നമായ് നീ മാറി ഒളിച്ചതും
 നിന്റെ സ്വപ്നത്തില് ഞാന് മുങ്ങി നില്പ്പതും
 അറിയാതെ വന്ന മഴ,ഉയിർത്തൊട്ടു നിന്ന മഴ
 ഈ മഴയും മഴയുടെ പ്രണയവും ചേർന്ന്
 എന്റെ കിനാക്കളില് ഒരു കൂടു കൂട്ടി 
എന്തിനിത്രയേറെയായ് എന്നില് നീ
 കോരിച്ചൊരിയുന്ന സ്നേഹമിത്രയേറെ നീ
 ഈ മഴയില്,ഈ മഴയ്ക്കായ് ഞാന് കാത്തിരിക്കാം
 പെയ്യു നീ ..പെയ്തിരമ്പു നീ.. എന് ഹൃദയ കോണുകളില്...
~~~~അഖിലേഷ് ആർ കായംകുളം~~~~~~

~~ആശുപത്രി~~



നിനയ്ക്കാത്ത നേരത്ത് കാലം
 നിനക്കായ് കുറിക്കും വിധികളില് 
നീ നിന്നെ അറിയുവാന് തെളിവൊത്ത സ്നേഹമറിയുവാന്‍ 
വിധി നിനക്കായ് കരുതും മറ്റൊരു ലോകമല്ലോ..ആശുപത്രി
 പണത്തിഌം,സ്വാധീ നമൊന്നിഌം കഴിയാത്ത 
ചോരയുടെ നൂല്ക്കെട്ടു കാണും നിമിഷങ്ങള് 
ഒരു ഌള്ളു കണ്ണീരില് അലിയുന്ന മിഴികളില്
 നീ നിന്നെയോർത്ത് നെടുവീർപ്പിടുമ്പോള് ഈ
 നിമിഷങ്ങള് നിനക്കായ് നിന്നെ അറിയുവാന്
 ഒരു കൈത്താങ്ങിന് ഊന്നലില് നീ നിവർന്നിരിക്കുമ്പോള്..
 ഓർക്കും നീ,എത്ര അഹന്തയില് നീ തട്ടിമാറ്റിയ ചോരയെ..
 കടന്നെത്തും ഭക്ഷണപ്പൊതികളില് നീ അറിയും
, നീ രുചിക്കാന് മറന്ന രുചി
 ഇതെല്ലാം കണ്ടൊരു സ്ഥിര അന്തേവാസി,പൂച്ച 
സ്നേഹപൊതികളില്‍ തലയിട്ട്
 നടന്നുവരും പൊതികള്ക്ക് നേരെ മോങ്ങി
 കൊഴുത്തു തടിച്ച പൂച്ച അറിയുന്നുവോ 
കട്ടിലില് സ്നേഹപ്പൊതികള്ക്കായ് കാക്കുന്നോരെ''

~അഖിലേഷ് ആർ കായംകുളം~